28 January 2017




Salmedia Islamic Speech by Simsarul haq Hudavi

മാനവ ലോകത്തിന്റെ സന്മാർഗ ദർശനത്തിനായി സ്രഷ്ടാവ് സമർപ്പിച്ച ബൃഹദ് ഗ്രന്ഥമാണു ഖുർആൻ. മനുഷ്യ സമൂഹത്തിന്റെ ജീവിത വിജയത്തിനുള്ള സമ്പൂർണ ഭരണ ഘടനയാണിത്. സന്ദർഭങ്ങൾക്കനുസരിച്ചു ജിബ്രീൽ മാലാഖ മുഖേനയായിരുന്നു മുഹമ്മദ് നബിയിലേക്കുള്ള ദൈവിക വചനങ്ങളുടെ അവതരണം.

വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടത് ലൈലത്തുൽ ഖദ്റിലാണ്. റമസാനിന്റെ മുഖ്യ സവിശേഷതയും ഖുർആനിനോടു ബന്ധപ്പെട്ടു കിടക്കുന്നു. ഖുർആൻ അവതരിക്കപ്പെട്ട മാസം എന്ന നിലയിലാണ് വിശുദ്ധ ഗ്രന്ഥത്തിൽ റമസാൻ പരാമർശിക്കപ്പെടുന്നത്. റമസാൻ മാസത്തെ ദൈവം തന്റെ ദിവ്യവചനങ്ങൾ അവതരിപ്പിച്ച് മഹത്വവൽക്കരിക്കുകയായിരുന്നു. രണ്ട വിധത്തിലായാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം സംഭവിച്ചത്.

ദൈവ സന്നിധിയിൽനിന്ന് ആകാശ ലോകത്തിലേക്കുള്ളതാണ് ആദ്യത്തേത്. വിധി നിർണയ രാവ് (ലൈലതുൽ ഖദ്ർ) എന്നറിയപ്പെടുന്ന രാത്രിയിലായിരുന്നു ഇത്. അധ്യായം 97ൽ ഖുർആൻ ഇക്കാര്യം വ്യക്തമാക്കുന്നുഹ്ന. ആകാശ ലോകത്തുനിന്ന് ഭൂമി ലോകത്തേക്കുള്ള അവതരണമാണ് രഹ്നാണ്ടാമത്തേത്. പുസ്തക രൂപത്തിൽ ആയിരുന്നില്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഭൂമിയിലേക്കുള്ള ആഗമനം. സുദീർഘമായ ഇരുപത്തിമൂന്ന് സംവത്സരം വേണ്ടഹ്നിവന്നു ഈ ചരിത്ര നിയോഗം സമ്പൂർണമാകാൻ. സമയ സന്ദർഭങ്ങൾക്കനുസരിച്ചു വിവിധ ഘട്ടങ്ങളിലായാണ് ഖുർആൻ സൂക്തങ്ങൾ പ്രവാചകന് അവതരിച്ചിരുന്നത്.

ഇതര വേദഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമായി തവണകളായി മാത്രം ഖുർആൻ അവതരിച്ചതിനു പിന്നിലെ രഹസ്യമെന്താകും? ഖുർആനിക പണ്ഡിതർ ഇതേക്കുറിച്ച് വാചാലരാകുന്നുണ്ട്. പ്രവാചകർക്ക് ആശ്വാസം പകരുക, നിയമനിർമാണത്തിൽ അവധാനത പുലർത്തുക, ദൈവിക ഗ്രന്ഥം മനഃപാഠ മാക്കാൻ പ്രേരണ നൽകുക, സന്ദർഭോചിതമായി ഇടപെടൽ നടത്തുക എന്നിവയാണ് അവയിൽ പ്രധാനം.

മാനവ സമൂഹത്തെ പ്രതിനിധീകരിച്ചു ദൈവിക വചനങ്ങൾ ഏറ്റുവാങ്ങുക ആയാസകരം ആയിരുന്നു മുഹമ്മദ് നബിക്ക്. ഘട്ടം ഘട്ടമായി സ്വീകരിച്ചതിനാൽ ഈ കാഠിന്യത്തിന് അൽപമെങ്കിലും അയവു വന്നു. ഇസ്ലാമിക നിയമനിർമാണങ്ങളുടെ കാര്യത്തിലും ഇക്കാര്യം ഏറെ ഫലം ചെയ്തു. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനു പകരം അവധാനപൂർവമായ ഖുർആനിക ഇടപെടൽ മതപ്രബോധന രംഗത്ത് ചെലുത്തിയ സ്വാധീനവും വിവരണാതീതം. മദ്യത്തിന് അടിമപ്പെട്ടൊരു ജനതയെ സമ്പൂർണ മദ്യവിമോചനത്തിലേക്ക് കൈപിടിച്ചുയർത്താൻ ദൈവിക ഗ്രന്ഥത്തിനു സാധിച്ചതും ഇതേ അവധാനത കൊണ്ടു തന്നെ.

ഖുർആനിന് ‘ഫുർഖാൻ’ എന്നും പേരുണ്ട്. സത്യവും മിഥ്യയും വിവേചിക്കുന്നത് എന്നാണ് ഈ വിശേഷണത്തിന്റെ അർഥം. നൻമയും തിൻമയും വെളിച്ചവും ഇരുട്ടും വേർതിരിച്ചറിയാൻ മാനവർക്ക് ഒരു അവലംബം ആവശ്യമാണ്. മനുഷ്യർക്കിടയിലെ വ്യക്തികൾക്ക് അവർക്കു യഥാർഥ മാർഗദർശനം നൽകാനാവില്ല. യാത്രികരുടെ പരിമിതികളിൽനിന്നു മുക്തനല്ലാത്ത മറ്റൊരു യാത്രികൻ യാത്രാസംഘത്തിനു വഴികാട്ടുന്നതെങ്ങനെ? സൃഷ്ടികളായ മനുഷ്യരെപ്പറ്റി സ്രഷ്ടാവായ ദൈവത്തിനാണ് യഥാർഥമായ അറിവുള്ളത്. മനുഷ്യർക്കു നേട്ടവും കോട്ടവും ഏതിലാണുള്ളതെന്ന് വിവേചിച്ചുകൊടുക്കാൻ ദൈവത്തിനേ സാധിക്കൂ.

മനുഷ്യർക്കായി ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആനിക മാർഗദർശനം. ദൈവ വചനങ്ങളുടെ സമാഹാരമായ ഖുർആനിലൂടെ, നിയന്താവായ ദൈവം ദാസൻമാരായ മനുഷ്യരോട് സദാ സംവേദനം ചെയ്യുകയാണ്. ലൈലത്തുൽ ഖദ്റിലൂടെ ലഭ്യമായ ഖുർആനിക മാർഗദർശനത്തിനു ദൈവത്തോടു നന്ദി കാണിക്കു കൂടിയാണു റമസാൻ വ്രതാനുഷ്ഠാനം. ഖുർആൻ അവതരണ മാസമായ റമസാനിൽ ഖുർആൻ പാരായണം ചെയ്യൽ പ്രത്യേക പുണ്യമുള്ള കർമമായി പ്രവാചകൻ പഠിപ്പിച്ചു. പാരായണത്തിനപ്പുറം ഖുർആൻ പഠനത്തിനും വിശുദ്ധ വചനങ്ങളുടെ ആന്തരികാർഥങ്ങൾ ജീവിതത്തതിൽ പകർത്താനും അപരനു പകർന്നു നൽകാനും റമസാൻ കാരണമാകണം.


നാം മുസ്‌ലിംകള്‍ പുതുവര്‍ഷപ്പുലരിയിലേക്ക് കടക്കുകയാണ്. പുതുവര്‍ഷസംബന്ധമായ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാമില്‍ പ്രത്യേക സ്ഥാനമോ പ്രോത്സാഹനമോ ഇല്ലെങ്കില്‍ പോലും, ഇസ്‌ലാമിലെ കാലഗണനാ സങ്കല്പത്തെക്കുറിച്ചും ഹിജ്റയുടെ മഹത്തായ സന്ദേശത്തെ കുറിച്ചും സന്ദര്‍ഭോചിതമായി ചില ചിന്തകള്‍ പങ്കുവെക്കുന്നത് അനിവാര്യമാണെന്ന് തോന്നുന്നു. മാത്രമല്ല, ഒരു വര്‍ഷം നമ്മോട് വിടപറയുമ്പോള്‍ നമ്മുടെ കാത്തുവെച്ച ആയുസില്‍ നിന്നും ഒരു നിര്‍ണ്ണായയക ഘട്ടം കൂടി അടര്‍ന്നു വീഴുകയാണ്. അതൊരിക്കലും നമ്മുടെ ആയുസിലേക്ക് തിരിച്ചെടുക്കാനാവില്ല എന്ന് ചിന്തിക്കുമ്പോള്‍ ധര്‍മ്മ ബോധമുള്ള ഏതൊരു മനുഷ്യനും വില കുറഞ്ഞ ഈ ഇഹലോകത്ത്, അത്രമേല്‍ വിലപ്പെട്ട ആയുസ് നല്കിയ സ്രഷ്ടാവിന് മുമ്പില്‍ കൂടുതല്‍ വിനയാന്വിതനാവേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ഓ സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, (നിങ്ങളില്‍) ഓരോ ശരീരവും നാളേക്കു വേണ്ടി ഒരുക്കി വെച്ചത് എന്താണെന്ന് നോക്കി വിലയിരുത്തുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവനാണ്. അല്ലാഹുവിനെ മറക്കുകയും അങ്ങനെ, സ്വന്തത്തെ തന്നെ അല്ലാഹു മറപ്പിക്കുകയും (സ്വയം മറക്കുകയും) ചെയ്ത ആളുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ അകപ്പെടരുത്. നിശ്ചയമായും അവരാണ് ദുര്‍നടപ്പുകാര്‍ (59/18-19). നിങ്ങള് സ്വയം വിചാരണ ചെയ്യുക, നിങ്ങളെ വിചാരണ ചെയ്യപ്പെടും മുന്പ്, നിങ്ങളുടെ പ്രവര്ത്തനങ്ങള് അളക്കപ്പെടും മുന്പ് അവയെ നിങ്ങള് തന്നെ അളന്നു നോക്കുക, എന്ന് ഖലീഫ ഉമര്‍ (റ)പറഞ്ഞിട്ടുണ്ട്. നീ ഓരോ രാത്രിയും ഉറങ്ങാന് കിടക്കുന്പോള് നിന്റെ വസിയ്യത്ത് (വില്പത്രം) തലയിണക്കടിയില് വെക്കുക എന്ന് ഇമാം ഗസാലി (റ) ഉപദേശിക്കുന്നു. തിരിച്ചെടുക്കാനാവാത്ത വിധം നമ്മില്‍ നിന്നും തിരിഞ്ഞുനടക്കുന്ന ഓരോ നിമിഷത്തെയും നാം ഉത്കണ്ഠയോടെ തിരിച്ചറിയണമെന്ന സന്ദേശമാണ് ഇത്തരം മഹദ്വചനങ്ങളുടെ കാതല്‍. പിന്നെ കൊഴിഞ്ഞു പോകുന്ന ഒരു വര്‍ഷത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. മാസ നിര്ണയം ഇസ്‌ലാമില്‍ ആദം നബി (അ)യുടെ ജീവിത കാലം മുതല്‍ തന്നെ, ഒരു പക്ഷെ അതിനു മുമ്പ് മുതല്‍ തന്നെ ഇന്നത്തെ പേരിലുള്ള അറബി മാസങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങളുടെ ക്രമം നിശ്ചയിക്കപ്പെട്ടത് പില്ക്കാലത്തായിരുന്നു എന്നു മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില് നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. (തൌബ: 36). പന്ത്രണ്ട് മാസങ്ങളായാണ് വര്ഷത്തിന്റെ ഘടന എന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. പില്ക്കാലത്ത് ഇബ്റാഹിം നബി (അ) യുടെ കാലം മുതല്‍ ചന്ദ്രനെ നോക്കി കാലഗണന നടത്തുന്ന സമ്പ്രദായം നിലവില്‍ വരികയുണ്ടായി. പിന്നീട് ആനക്കലഹം, കഅ്ബ നിര്മാണം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവക്കനുസൃതമായിട്ടും ജനങ്ങള്‍ ഇസ്‌ലാമികമായ കാലഗണന നടത്തി വന്നതായി ചരിത്രം പറയുന്നു. എന്തു കൊണ്ട് മുഹറം ഇസ്‌ലാമിക കലണ്ടര്‍ പ്രകാരമുള്ള വര്ഷത്തിന്റെ ആരംഭത്തിലുള്ള മാസം ഏതാണെന്ന് മുന്കാലങ്ങളില്‍ നിര്ണയിച്ചിരുന്നില്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. മുഹറം ഒരു വര്ഷത്തിന്റെ ആദ്യത്തെ മാസമായി നിശ്ചയിച്ചതിനു പിന്നില് ചില ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ഇസ്‌ലാമിക ഭരണം അതിന്റെ ഏറ്റവും കൃത്യവും ചടുലവുമായ രൂപത്തിലേക്ക് മാറിയത് ഉമര്‍ (റ)വിന്റെ കാലത്തായിരുന്നുവല്ലോ. അതിനാല്‍ ബൈത്തുല്‍ മാല്‍, റജിസ്ട്രാര്‍മാരുടെ കാര്യാലയം, നികുതി പിരിവ് വകുപ്പ് തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഇസ്‌ലാമികമായ മാസാരംഭം നിശ്ചയിച്ച് അതു പ്രകാരം കാലഗണന നടപ്പില്‍ വരുത്തല്‍ അനിവാര്യമായിത്തീര്ന്നു. മാത്രമാല്ല, ഖലീഫ ഉമര്‍ (റ) യമനിലെ ഗവര്ണറായ അബൂമൂസല്‍അശ്അരിക്ക് ഭരണ നിര്‍വഹണ പരമായ ധാരാളം കത്തുകളയക്കുകയുണ്ടായി. ആ കത്തുകളില്‍ അതത് മാസവും തീയതിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് വര്ഷത്തെ മാസത്തിലാണ് കത്തയച്ചതെന്ന് മനസിലാവാത്തതിനാല്‍ ഖലീഫ നിര്ദേശിച്ച പല പദ്ധതികളുടെയും കാലക്രമത്തിലുള്ള മുന്ഗണന അദ്ദേഹത്തിന് മനസിലാക്കാനായില്ല. സ്വാഭാവികമായും അദ്ദേഹം ഇക്കാര്യം ഖലീഫയോട് പരാതിപ്പെട്ടു. പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കിയ ഖലീഫ ഉടനെ ഭരണകാര്യസ്ഥരുടെ ശൂറ വിളിക്കുകയും പ്രശ്നം ചര്ച്ചക്കിടുകയും ചെയ്തു. അങ്ങനെ ചിലര്‍ നുബുവ്വത്ത് ആസ്പദമാക്കി ഇസ്‌ലാമിക വര്ഷം ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഹിജ്റ പോയ ദിനം അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക വര്ഷം സംവിധാനിക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അങ്ങനെയാണ് മുഹറം ഇസ്‌ലാമിക കലണ്ടറിലെ ആദ്യമാസമായി ഖലീഫ ഉമര്‍ (റ) പ്രഖ്യാപിച്ചത്. ഏഡി.639 ഹിജ്റ 17-ന് മുഹറം മാസത്തിലായിരുന്നു ഈ പ്രഖ്യാപനം. മുഹറമിന്റെ പ്രത്യേകതകള്‍ മുഹറം മാസത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളം പ്രാധാന്യവും പ്രത്യേകതകളുമുണ്ട്. ഒരു പാട് ചരിത്ര സംഭവങ്ങള്ക്ക് മുഹറം സാക്ഷിയായിട്ടുണ്ട്. അവയില്‍ മുഹറം പത്തിന് നടന്ന ചില സംഭവങ്ങള്‍ താഴെ ചേര്ക്കുന്നു. ആദം നബി (അ)വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരില്‍ തൌബ ചെയ്തപ്പോള്‍ അല്ലാഹു സ്വീകരിച്ച ദിനം. നൂഹ് നബി (അ)യുടെ കപ്പല്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ജൂദീ പര്‍വതത്തിലണഞ്ഞ ദിനം. നംറൂദിന്റെ അഗ്നികുണ്ഡത്തില്‍ നിന്നും ഇബ്റാഹിം നബി (അ)രക്ഷപ്പെട്ട ദിനം മൂസാ (അ), ഈസാ (അ), ഇബ്റാഹിം (അ) എന്നീ പ്രവാചകന്മാര്‍ ജന്മം കൊണ്ട ദിവസം. അയ്യൂബ് നബി (അ) തന്റെ അസുഖത്തില്‍ നിന്ന് ശമനം നേടിയ ദിവസം. യൂസുഫ് നബി (അ) കിണറ്റില്‍ നിന്നും രക്ഷപ്പെട്ടു. യൂസുഫ് നബി (അ) യുമായുള്ള വിരഹ വേദനയാല്‍ കരഞ്ഞു കരഞ്ഞ് കാഴ്ചനഷ്ടപ്പെട്ട യഅ്ഖൂബ് നബി (അ)ന് യൂസുഫ് നബിയുടെ വസ്ത്രം മുഖത്തിടുകയും കാഴ്ചശക്തി തിരിച്ചുകിട്ടുകയും ചെയ്തത്. സുലൈമാന്‍ നബി (അ) രാജസിംഹാസനത്തില്‍ അവരോധിതനായി. സകരിയ്യാ നബി (അ),യുടെ നിരന്തരമായ പ്രാര്ഥന മൂലം വാര്ധക്യത്തില്‍ സന്താനമായി യഹ്യാ (അ) പിറന്നു. മൂസ നബി (അ) വടിയെ പാമ്പാക്കുകയും ഇന്ദ്രജാലക്കാര്ക്കെതിരെ വിജയം കൈവരിക്കുകയും ചെയ്തു. മൂസ (അ) നെയും സംഘത്തെയും പിന്തുടര്ന്ന ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങിത്താഴ്ന്നു. കൂടാതെ മുഹറമിലെ മറ്റു ചില ദിവസങ്ങള്ക്കു കൂടി ചരിത്രപരമായി പ്രാധാന്യമുണ്ട്. ഖുര്ആനില്‍ അസ്ഹാബുല് ഫീല് എന്ന് വിശേഷിപ്പിക്കപ്പെട്ട, കഅ്ബ പൊളിക്കാന് സൈന്യവുമായി വന്ന അബ്റഹത്തും സംഘവും അബാബീല്‍ പക്ഷികളുടെ ഏറ് കൊണ്ട് നാമാവശേഷമായത് മുഹറം 17-നായിരുന്നു. യൂനുസ് നബി (അ)മത്സ്യ വയറ്റില്‍ നിന്നും കരയിലേക്കെത്തിയത് മുഹറം 7-നാണ്. മുഹറം പത്ത് അഥവാ ആശൂറാഅ് ദിവസം ആരെങ്കിലും സൃഷ്ടികളോട് ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്ഷം മുഴുവന്‍ അല്ലാഹു അവന് ഭക്ഷണ വിശാലത നല്കുമെന്ന് ഹദീസില് കാണാം. (ഇആനത്തു ത്വാലിബീന് -2.267). ഇബിലീസിന് സ്വര്ഗം നിഷിദ്ധമാക്കപ്പെട്ട മാസമായതിനാലാണ് അതിന് മുഹറം (നിഷിദ്ധമായത്)എന്ന് പേര് ലഭിച്ചെതെന്ന് ചരിത്രത്തില്‍ കാണാം. (ഖസാഇസുല്‍ അയ്യാം 105), (ഇആനത്തു ത്വാലിബീന് – 2..265). മുഹറം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല് ശക്തമായ സുന്നത്തും മാസം മുഴുവന്‍ നോന്പനുഷ്ഠിക്കല്‍ സുന്നത്തുമാണ്. (ഫതാവല് കുബ്റാ..2-27). ഹിജ്റയുടെ സന്ദേശം ഹിജ്റ പ്രതിനിധാനം ചെയ്യുന്നത് ഒരു ചരിത്ര സംഭവത്തെ മാത്രമാണെങ്കിലും അതിന്റെ കാലാതിവര്ത്തിയായ അനുരണനങ്ങളും പ്രതിഫലനങ്ങളും ഏറ്റവും പുതിയ ലോകക്രമത്തിലേക്കു പോലും ഒഴുകിപ്പരന്നതായി നമുക്ക് കാണാം. ഹിജ്റയുടെ സന്ദേശം ഇസ്‌ലാമിന്റേതു കൂടിയാണ് എന്നതാണ് അതിന്റെ കാരണം. പിറന്ന നാടിന്റെ ചൂടും ചൂരും അന്തരീക്ഷവും ത്യജിച്ച് തികച്ചും അനുയോജ്യമല്ലാത്ത ഒരു ഭൂമിയിലേക്ക് സത്യപ്രസരണം തേടിയുള്ള ഒരു യാത്രയായിരുന്നു ഹിജ്റ. പിറന്ന നാടിനു പകരം വെക്കാന്‍ മറ്റൊന്നില്ലെന്നതിനാല്‍ മക്ക വിടാന്‍ പ്രവാചകര്‍ക്ക് പ്രയാസമുണ്ടായിരുന്നെങ്കിലും പില്ക്കാലത്ത് ഇസ്‌ലാമിന്റെ വളര്ച്ചയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശകള്‍ നിറഞ്ഞ മണ്ണായിരുന്നു മദീന. ത്യാഗ സന്നദ്ധതയും സഹജീവി ബോധവുമാണ് പുതിയ ലോക ക്രമത്തിന് ഹിജ്റ നല്‍കുന്ന എറ്റവും പ്രസക്തമായ സന്ദേശം. ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഊര്ജ പ്രതിസന്ധി, ആഗോള താപനം, ആഗോള കോര്പറേറ്റുകളുടെ അധിനിവേശം തുടങ്ങിയ സര്‍വ സമസ്യകളുടെയും പരിഹാരം ഈ രണ്ടു സങ്കല്‍പങ്ങളിലുമുണ്ട്. സത്യ സന്ദേശം ഉള്‍കൊണ്ടതിന്റെ പേരില്‍ തിരുനബി (സ)ക്കും അനുചരര്‍ക്കും മാതൃഭൂമി ത്യജിക്കേണ്ടിവന്നതാണ് ഹിജ്റ ഉദ്ഘോഷിക്കുന്ന ത്യാഗ സന്നദ്ധത. മുഹാജിറുകള്‍ എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയെപ്പോള്‍ അവര്ക്കു വേണ്ട എല്ലാ സൌകര്യങ്ങളും നല്കുകയും രണ്ട് ഭാര്യമാരുള്ളവര്‍ മുഹാജിറുകള്ക്കായി തന്റെ ഒരു ഭാര്യയെ മൊഴിചൊല്ലി നല്കാന് പോലും തയ്യാറാവുകയും ചെയ്തതിലൂടെ, അവര്‍ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നി നിന്നാണ് നാം ഹിജ്റ പ്രതിനിധാനം ചെയ്യുന്ന സഹജീവിബോധത്തെ വായിക്കേണ്ടത്. പില്ക്കാലത്ത് ഈ സഹജീവിബോധമാണ് ഇസ്‌ലാമിനെ അതിന്റെ അനിര്‍വചനീയ വിജയങ്ങളിലേക്ക് നയിച്ചതും. ചില ചരിത്ര ഘട്ടങ്ങളില്‍ ലോകത്തിന്റെ ഗതി തന്നെ മാറ്റി വരക്കാന്‍ ത്യാഗങ്ങള്ക്കു കഴിഞ്ഞിട്ടുണ്ട്. അതിതീക്ഷ്ണമായ ചില ത്യാഗങ്ങളാണ് അതിശക്തമായ ധര്‍മ്മ വ്യവസ്ഥകള്ക്ക് രൂപം നല്കിയത്. ആരംഭത്തില്‍ തന്നെ ഇസ്‌ലാം പ്രതിലോമകരമല്ലെന്നും സാര്‍വലൌകിക ഐക്യപ്പെടലാണ് അതിന്റെ സ്വഭാവമെന്നുമുള്ള ദൈവികമായ തെര്യപ്പെടുത്തലാണ് ഹിജ്റ നിര്‍വഹിച്ച മഹത്തായ ധര്‍മ്മങ്ങളിലൊന്ന്. മാത്രവുമല്ല ഏതൊരു വ്യവസ്ഥിതിയേയും, അതെത്ര മാത്രം രൂഢമൂലമാണെങ്കിലും മൂല്യങ്ങളുടെ ശക്തവും അനുലോപമപരവുമായ പ്രയോഗത്തിലൂടെ തകര്ത്തെറിയാം എന്ന നയതന്ത്ര പരമായ തത്ത്വത്തെയാണ് ഹിജ്റ വിഭാവനം ചെയ്തത് എന്ന് പിന്നീട് ചരിത്രത്തിലുടനീളം നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഈ നയതന്ത്രത്തിലൂടെ അഭൂതപൂര്‍വ്വമായ ഒരു തരം സഹിഷ്ണുതയാണ് ആറാം നൂറ്റാണ്ടിലെ അറബ് സമൂഹം അനുഭവിച്ചത്. മുസ്‌ലിംകളുടെ മുന്‍മാതൃകകളില്ലാത്ത ആ സഹിഷ്ണുതയിലൂടെ, അതിഥികളായ അറബ് ഗോത്ര വൈരികള്‍ എന്നെന്നേക്കുമായി ഐക്യപ്പെടുകയായിരുന്നു. ഐക്യപ്പെട്ടു എന്നതിലുപരി ആ ഐക്യം ഇസ്‌ലാമിന്റെ വളര്ച്ചയുടെ വഴിയിലേക്ക് മുതല്‍ കൂട്ടുന്നതില്‍ തിരുനബി (സ) വിജയിച്ചു എന്നതാണ് ഹിജ്റയുടെ അകക്കാമ്പ്. അവിശ്വാസികളോട് സര്‍വ ശക്തനായ അല്ലാഹുവിന്റെ മനശ്ശാസ്ത്ര പരമായ സമീപനം ഹിജ്റയുടെ പ്രയോഗത്തിലൂടെ പ്രതിഫലിച്ചതായി നമുക്ക് ദര്ശിക്കാവുന്നതാണ്. വ്യവസ്ഥിതിയെ ഒറ്റത്തവണയായി എതിര്ക്കുന്നതിനു പകരം, ജനങ്ങളെ ചില സാമൂഹിക പ്രക്രിയകള്ക്ക് വിധേയമാക്കി ഘട്ടം ഘട്ടമായി ഇസ്‌ലാമിനോട് അനുശീലിപ്പിക്കുക എന്ന സമീപനമാണ് ഹിജ്റയിലൂടെ സാര്ഥകമായത്. അത്തരം സമീപനങ്ങളാണ് ദഅവ രംഗത്ത് മുസ്‌ലിം സമുദായം സ്വീകരിക്കേണ്ടത് എന്ന അടിസ്ഥാന പാഠം കൂടിയായിരുന്നു ഹിജ്റയുടെ പ്രയോഗം. പിന്നീട് അടിമ വ്യവസ്ഥ, മദ്യപാനം തുടങ്ങിയ വിപത്തുകളെ നിരുത്സാഹപ്പെടുത്താനും നിരോധിക്കാനും ഇസ്‌ലാം സ്വീകരിച്ച ഉപായവും അതു തന്നെയായിരുന്നു. ഹിജ്റ നല്കുന്ന ഇത്തരം സന്ദേശങ്ങള്‍ നമ്മുടെ സാമൂഹിക സാംസ്കാരിക പൊതുബോധത്തെ വളരെ ആഴത്തില്‍ സ്പര്ശിക്കേണ്ടതുണ്ട്. (www.islamonweb.net)
Salmedia Islamic Speech by Simsarul haq Hudavi

12 September 2016

salluweb_eid_mubarak_2016
Eid Mubarak 2016
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം ധീര സ്മരണകളുണര്‍ത്തി ബലി പെരുന്നാളിന്റെ മനോഹര സുദിനങ്ങള്‍ വന്നെത്തി. ഇബ്രാഹിം നബിയുടെയും (അ) ഇസ്മായില്‍ നബിയുടെയും (അ) ത്യാഗ നിര്‍ഭരവും തീക്ഷണവുമായ ചരിത്രം ഓര്‍മകളില്‍ ഉണര്‍ത്തി വിശുദ്ധ ഹറമിലും പരിസരത്തും ലബ്ബൈക്കിന്റെ ധ്വനികള്‍ വീശിയടിച്ചു കൊണ്ടിരിക്കുന്നു. ദുല്‍ഹജിന്റെ പോന്നമ്പിളി മാനത്തുദിച്ചത് മുതല്‍ ഓരോ മുസല്‍മാന്റെയും ചുണ്ടിലും ഹൃദയത്തിലും തക്ബീറിന്റെ  മണിനാദം അലയടിക്കുകയായി. ലോക മുസ്ലിം ജനത ഒരേ മെയ്യും മനസ്സുമായി ബലി പെരുന്നലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ഞാന്‍  കുടും‌ബ സമേതം നേരുന്നു, സ്നേഹവും സമധാനവും   കളിയാടുന്ന ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍!!

28 August 2016



പ്രവാചകന്റെ വ്യക്തിത്വത്തെ അങ്ങേയറ്റം ബഹുമാനിച്ച ഒരു തലമുറയായിരുന്നു സഹാബത്തിന്റെ തലമുറ. എണ്ണിയാല്‍ ഒടുങ്ങാത്ത ചരിത്ര പാഠങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. അബൂബക്കര്‍ (റ) വിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് 'സിദ്ധീഖ്' എന്നായിരുന്നു. ഈ സിദ്ധീക്ഖിയ്യത് എങ്ങനെ ലഭിച്ചതാണ്..?? തന്റെ പ്രവാചകന്‍ പറയുന്നത് മുഴുവനും നിസ്സംശയം സത്യപ്പെടുത്തിയതിനാല്‍ കിട്ടിയ വിളിപ്പെരാണത്. അല്ലെ??? ഒരു നട്ടുച്ച നേരത്ത്, പതിവില്‍ നിന്ന് വിപരീതമായി തന്റെ വീട്ടിലേക്ക് കടന്നുവന്ന പ്രവാചകന് മുഴുവന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത അബൂബക്കര്‍ (റ) നോട് ഹിജ്റ പുറപ്പെടുവാനുള്ള ദൈവ കല്പനയും സഹയാത്രികനായി അബൂബക്കര്‍ (റ) കൂടെ കൂട്ടാനും കല്പിക്കപെട്ടത്‌ നബി (സ) അറിയിച്ച ഒരു രംഗം ചരിത്രത്തില്‍ കാണാം. ഒരു മനുഷ്യന്‍ സന്തോഷം കൊണ്ട് കരയുന്നത് അബൂബക്കര്‍ (റ) കരയുന്ന ആ നിമിഷം വരെ താന്‍ കണ്ടിട്ടില്ലെന്ന് മഹതി ആയിഷ (റ) സത്യപ്പെടുതിയതായി കാണാം. നബിയെ ആ രൂപത്തില്‍ സ്നേഹിച്ചത് കൊണ്ട് തന്നെയാണ് അദ്ദേഹം സിദ്ധീഖ് ആയത്. അബൂ തല്‍ഹയുടെ ചരിത്രമറിയില്ലേ.. ഉഹ്ദിന്റെ ദിവസം മുസ്ലിങ്ങള്‍ക്ക് അടി പതറിയ നിമിഷത്തില്‍ ആളുകള്‍ പരാജിതരായി ഓടിയപ്പോള്‍ നബിക്ക് ചുറ്റും സംരക്ഷണ കവചം തീര്‍ത്തത് അബൂ തല്‍ഹയാണ്. തന്റെ മാറിടം കൊണ്ട് നബിയുടെ മാറിടത്തെ ചേര്‍ത്ത് പിടിച്ചാണ് അദ്ദേഹം സംരക്ഷണം തീര്‍ത്തത്. ഇടക്ക് വെച്ച് തന്റെ അനുയായികള്‍ക്ക് നേരെ നബി(സ) തിരിഞ്ഞു നോക്കിയപ്പോള്‍ അല്പം ഗൌരവത്തില്‍ തന്നെ നബിയോട് തിരിഞ്ഞു നോക്കരുത് എന്ന് അബൂ തല്‍ഹാ പറയുകയുണ്ടായി. ആ തിരിഞ്ഞു നോട്ടതിനിടയില്‍ ശത്രുകള്‍ എയ്തു വിടുന്ന അമ്പു തന്റെ പ്രവാചകന്റെ നേര്‍ക്ക് വരുമോ എന്ന ഭയമാണ് അദ്ദേഹത്തെ ആ രൂപത്തില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തതെക്കള്‍ പ്രാവാചകന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് അവര്‍ നബിയെ സ്നേഹിച്ചത്. ഉഹ്ദ്‌ യുദ്ധത്തെ പരാമര്‍ശിക്കപ്പെടുന്നിടത്തു അത് അബൂ തല്‍ഹയുടെ ദിവസമാണ് എന്ന് നബി പറഞ്ഞതായി നമുക്ക് കാണാം. അങ്ങനെ പറയപ്പെട്ട സന്ദര്ഭത്തില്‍ അലി(റ) പറഞ്ഞു. “അല്ലാഹുവിന്റെ പ്രാവാചകന്‍ ഒരിക്കലെങ്കിലും എന്റെ ദിവസം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അബൂ തല്‍ഹാക്കാണാ ഭാഗ്യം ലഭിച്ചത്” സെയ്ദ് ഇബ്നു ദസിന(റ) എന്ന സഹാബിയെ ഖുറൈശികള്‍ തടവിലാക്കി. അന്ന് ഇസ്ലാമിന്റെ ശത്രു പക്ഷത്തായിരുന്ന അബൂ സുഫിയാന്‍ അദ്ദേഹത്തോട് ചോദിച്ചു, " നീ വിശ്വസിക്കുന്ന അല്ലാഹുവിനെ സാക്ഷി നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കട്ടെ? നീ നിന്റെ വീട്ടിലായിരിക്കുകയും നിന്റെ സ്ഥാനത് മുഹമ്മദ്‌; അദ്ദേഹത്തിന്റെ കഴുത് വെട്ടാനായി ഞങ്ങളുടെ അടുത്തു ആയിരിക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ..??" സെയ്ദ് (റ) പറഞ്ഞു. " ഇല്ല, മുഹമ്മദ്‌ ഇപ്പോഴുള്ളിടത് വെച്ച് അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒരു മുള്ള് തറക്കുകയും ആ സമയത്ത് ഞാന്‍ എന്റെ വീട്ടിലായിരിക്കുകയും ചെയ്യുന്നത് വരെ എന്നെ വളരെ അധികം പ്രയാസപ്പെടുത്തും , ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല" അപ്പോഴാണ്‌ അബൂ സുഫിയാന്‍ പറഞ്ഞത് "മുഹമ്മദിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ സ്നേഹിക്കുതു പോലെ മറ്റൊരു സമൂഹവും അവരുടെ നേതാവിനെ സ്നേഹിക്കുന്നത് ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല "
Salmedia Islamic Speech by Simsarul haq Hudavi

27 August 2016



സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പിന് സൗഹൃദം വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യക്തി, കുടുംബം, സമൂഹം എന്നിവക്കിടയില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഒന്നാണത്. നല്ല സൗഹൃദം മനുഷ്യനെ നന്മയിലേക്കാണ് നയിക്കുക. അതവന് ഇഹപര വിജയവും മനസ്സിന് കുളിര്‍മയുമുണ്ടാക്കും. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സത്യസന്ധനാക്കും. ജ്ഞാനം വര്‍ധിപ്പിക്കും. കുടുംബത്തിലും സമൂഹത്തിലും സന്തോഷവും സ്‌നേഹവും ഐക്യവും കളിയാടാന്‍ അവസരമുണ്ടാക്കും. സത്യത്തെ പുണരാനും അസത്യത്തെ വെറുക്കാനും താല്‍പര്യം ജനിപ്പിക്കും. ചീത്ത സൗഹൃദം തിന്മയിലേക്കാണ് നയിക്കുക. അതിന്റെ ഫലം കൂടുംബത്തിലും സമൂഹത്തിലും വിദ്വേഷവും പകയും ശത്രുതയും അനൈക്യവുമായിരിക്കും. സത്യത്തെ വെറുക്കപ്പെട്ടതും അസത്യത്തെ ഇഷ്ടപ്പെട്ടതുമാക്കും. അതുകൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞത്: ''നല്ല ചങ്ങാതി കസ്തൂരി കൊണ്ടുനടക്കുന്നവനെപോലെയും ചീത്ത ചങ്ങാതി ഉലയിലൂതുന്നവനെപോലെയും ആണ്. കസ്തൂരി കൊണ്ടുനടക്കുന്നവന്‍ നിനക്കത് സൗജന്യമായി നല്‍കിയേക്കും, അല്ലെങ്കില്‍ അവനില്‍നിന്ന് വിലയ്ക്കു വാങ്ങാം. അതുമല്ലെങ്കില്‍ അവനില്‍നിന്ന് അതിന്റെ വാസനയെങ്കിലും ലഭിക്കും. എന്നാല്‍ ഉലയില്‍ ഊതുന്നവനോ, ചിലപ്പോള്‍ നിന്റെ വസ്ത്രം കരിക്കും, അല്ലെങ്കില്‍ അവനില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കും.'' മനുഷ്യരില്‍ നല്ലവനും ദുഷിച്ചവനുമുണ്ടെന്ന് പഠിപ്പിക്കുകയാണ് മേല്‍പറഞ്ഞ പ്രവാചകവചനം. നല്ല ജനങ്ങള്‍ നല്ലവരുമായേ സഹവസിക്കൂ. അതു മനുഷ്യപ്രകൃതമാണ്. മറ്റൊരു പ്രവാചകവചനമിങ്ങനെ: ''സ്വര്‍ണത്തിന്റെയും വെളളിയുടെയും ഖനികളെ പോലെയാണ് മനുഷ്യന്‍. ഇസ്‌ലാമിനു മുമ്പേ ഉത്തമജ്ഞാനമുളളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്‌ലാമിലും അവര്‍ ഉത്തമര്‍ തന്നെ. ആത്മാവുകള്‍ സംഘടിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍നിന്ന് പരസ്പരം പരിചയമുളളവര്‍ ഒന്നിക്കുകയും പരിചയമില്ലാത്തവര്‍ ഭിന്നിക്കുകയും ചെയ്യും'' (മുസ്‌ലിം). നന്മകളും തിന്മകളും സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ സൗഹൃദത്തിന് വലിയ പങ്കുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. സൗഹൃദത്തിലേക്കുള്ള പാലമാണ് കുടുംബ-സുഹൃദ് സന്ദര്‍ശനങ്ങള്‍. അത് ആളുകളെ തമ്മില്‍ അടുപ്പിക്കും. ശത്രുത ഇല്ലാതാക്കി സ്‌നേഹവും ഐക്യവും കരുണയും ഊട്ടിയുറപ്പിക്കും. സ്‌നേഹബന്ധങ്ങള്‍ ദൃഢമാക്കും. ആളുകള്‍ക്കിടയിലെ അകലം കുറക്കും. ഒറ്റപ്പെട്ടവനല്ലെന്ന ബോധമുണ്ടാക്കും. മാനുഷികബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. സാമൂഹിക പ്രതിബദ്ധതയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇസ്‌ലാം സൗഹൃദം സ്ഥാപിക്കുന്നതിനും അതിനുവേണ്ടി സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനുംവലിയ പ്രാധാന്യവും മഹത്വവും കല്‍പ്പിച്ചിട്ടുണ്ട്. അയല്‍വാസികള്‍, കൂട്ടുകുടുംബാംഗങ്ങള്‍, സ്‌നേഹിതന്മാര്‍, രോഗികള്‍ തുടങ്ങിയവരെ സന്ദര്‍ശിക്കണമെന്ന് ഉണര്‍ത്തിയിട്ടുണ്ട്.
Salmedia Islamic Speech by Simsarul haq Hudavi

26 June 2016



പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്. വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം) ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.
Salmedia Islamic Speech by Simsarul haq Hudavi

15 June 2016



Salmedia Islamic Speech by Samadani
വര്‍ഷത്തില്‍ ഏറ്റവും പുണ്യ രാത്രി ലൈലതുല്‍ ഖദ്‌റാണ്. ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അര്‍ത്ഥം. ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ്. സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍കാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം. ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്‌സീര്‍ ഖുര്‍തുബിയില്‍ കാണാം. ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം, തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്. (ഖുര്‍തുബി 20/116) ഇക്‌രിമ (റ) പറയുന്നു. ലൈലതുല്‍ ഖദ്‌റിലാണ് കഅ്ബാലയ തീര്‍ഥാടനം നടത്തുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ വരെ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. (റാസി 32/28). ഇമാം റാസി (റ) പറയുന്ന മറ്റൊരുകാരണം:- ഖദ്ര്‍: എന്ന പദത്തിന് തിങ്ങിനിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്. ഈ രാവില്‍ മലക്കുകള്‍ വാനലോകത്തുനിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു. ഇക്കാരണത്താലാണ് പ്രസ്തുതനാമകരണം. (ibid 32/28) ലൈലത്തുല്‍ ഖദ്ര്‍ ഖുര്‍ആനില്‍ ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ച് അല്ലാഹു ഒരദ്ധ്യായം തന്നെ അവതരിപ്പിച്ചു. സൂറത്തുല്‍ ഖദ്ര്‍ എന്ന അഞ്ച് സൂക്തങ്ങളുള്ള 97-ാം അധ്യായം. പ്രസ്തുത സൂറത്തിന്റെ ആശയ സംഗ്രഹം: നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ അജ്ഞാനുസരണം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.” വിശുദ്ധ ഖുര്‍ആന്‍ രണ്ടവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് പ്രഥമ ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കിയതാണ് ഒന്നാം ഘട്ട അവതരണം. ഇത് ലൈലതുല്‍ ഖദ്‌റിലായിരുന്നു. ഒറ്റ ഗഡുവായായിരുന്നു ഈ അവതരണം. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്‌രീല്‍ (അ) നബി (സ) ക്ക് ഓതിക്കൊടുത്തതാണ് രണ്ടാമത്തെ അവതരണം. ഇതിന്റെ തുടക്കവും ലൈലതുല്‍ ഖദ്‌റിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (സ്വവി. 4/319, 320) മാനവരാശിയുടെ വാര്‍ഷിക ബജറ്റ്‌ ഭൗതിക ബജറ്റ് അവതരണത്തിന് പല ഘട്ടങ്ങളുണ്ട്. ആദ്യം നിര്‍ദ്ദേശ സ്വരൂപണം, പിന്നെ ബജറ്റിന്റെ കരട് നിര്‍മാണം, പിന്നെ പരിഷ്‌കരണം, ശേഷം ജന പ്രതിനിധി സഭയില്‍ അത് അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ആവശ്യമായ തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം സഭ അതംഗീകരിക്കും. ഒടുവില്‍ അത് പ്രാബല്യത്തില്‍ വരും. അതുപോലെ മാനവ കുലത്തിനുള്ള വാര്‍ഷിക ബജറ്റും ലൈലത്തുല്‍ ഖദ്‌റിലാണ് പ്രാബല്യത്തില്‍ വരിക. അന്ത്യനാള്‍വരെയുള്ള ജീവ ജാലങ്ങള്‍ക്കുള്ള വിഹിതവും വിധിയും നേരത്തെ തന്നെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷാവര്‍ഷം ബറാഅത്ത് രാവില്‍ (ശഅ്ബാന്‍ 15) അടുത്തവര്‍ഷത്തേക്ക് ഓരോ വ്യക്തിക്കുമുള്ള ആഹാരം, ആയുസ്സ്, മരണം, തുടങ്ങിയവ അല്ലാഹു അവന്റെ ഇച്ഛപ്രകാരം, വിധികള്‍ നടപ്പാക്കാന്‍ ചുമതല നല്‍കപ്പെട്ട മലക്കുകളുടെ സൗകര്യാര്‍ത്ഥം നിശ്ചയിച്ചു നല്‍കുന്നു. ഈ മാഗ്നാകാര്‍ട്ട അടിസ്ഥാനമാക്കി മലക്കുകള്‍ അതു നടപ്പാക്കും. അല്ലാഹു അത് ഏല്‍പിച്ചു കൊടുക്കുന്നതും പ്രാബല്യത്തില്‍ വരുന്നതും ലൈലത്തുല്‍ ഖദ്‌റിലാണ്. മുദബ്ബിറാതുല്‍ ഉമൂര്‍ എന്നറിയപ്പെടുന്ന ജിബ്‌രീല്‍, മീക്കാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ എന്നീനാലു മലക്കുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല. (സ്വാവി 4/320 നോക്കുക). ലൈലതുല്‍ ഖദ്ര്‍ പ്രവാചക വചനങ്ങളില്‍ മുഹമ്മദ് നബി (സ)യുടെ സമുദായത്തെ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ കൊണ്ട് അല്ലാഹു അനുഗ്രഹിച്ചതിന്റെ പിന്നിലെ രഹസ്യമെന്ത്? മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇതിനുത്തരമുണ്ട്. മുജാഹിദ് (റ) പറയുന്നു. ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധ സമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധനയും നിര്‍വ്വഹിച്ച് ആയിരം മാസം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി (സ) യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത് (ഇബ്‌നു ജരീര്‍). ധാരാളം ഹദീസുകളില്‍ നബി (സ) ലൈലതുല്‍ ഖദ്‌റിന്റെ മാഹാത്മ്യത്തെ കുറിച്ച് സുവിശേഷം നല്‍കിയിട്ടുണ്ട്. പ്രസ്തുത രാവിന്റെ പ്രത്യേകതകള്‍, അതിനു വേണ്ടി അരയും തലയും മുറുക്കി പ്രവാചകന്‍ (സ) ആരാധനാ നിമഗ്നനായത്, കുടുംബത്തെ വിളിച്ചുണര്‍ത്തി ഇത് ബോധിപ്പിച്ചത്. ഹദീസുകള്‍ പരന്നുകിടക്കുന്നു. നന്മയില്‍ ജാഗ്രത്താവുക തിരുനബിയുടെ പ്രകൃതിയായിരുന്നു. കാരണം ഈ വിശുദ്ധരാവ് അവിടുത്തെ അഭിലാഷപ്രകാരം അല്ലാഹു നല്‍കിയ സമ്മാനമാണ്. അനസ് (റ) പറയുന്നത് കാണാം. പൂര്‍വ്വകാല സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യത്തെ പ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. (മുവത്വ, ബൈഹഖി). 950 വര്‍ഷമാണ് നൂഹ് നബി (അ) ജീവിച്ചത്. അദ്ദേഹത്തിന്റെ സമുദായത്തിനും തത്തുല്യമായ പ്രായമായിരിക്കണം. അത്ര ദീര്‍ഘായുസ്സികളായിരുന്നു മുന്‍കാല സമൂഹങ്ങള്‍. ദീര്‍ഘ കാലത്തെ പ്രാര്‍ത്ഥനയിലും തപസ്യകളിലും അന്തര്‍ഭവിച്ച് ഇലാഹി സാമീപ്യത്തിന്റെ പടവുകള്‍ കയറിപ്പോയി അവര്‍. എന്നാല്‍ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) 63- വര്‍ഷമാണ് ജീവിച്ചത്. തന്റെ സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യം ശരാശരി 60-70 ആയിരിക്കുമെന്ന് അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ഇത്ര ഹ്രസ്വായുസ്സികള്‍ നൂറ്റാണ്ടുകളുടെ ആരാധനകള്‍ നിര്‍വ്വഹിച്ച സമൂഹത്തിന്റെ തോളോടുചേര്‍ന്ന് നില്‍ക്കാന്‍ അര്‍ഹതനേടുന്നതെങ്ങനെ?. നബിയുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, തുല്യയോഗ്യതയില്ലാത്തവര്‍ സാക്ഷികളാവുക ന്യായമാണോ? ഈ സമസ്യകള്‍ക്കെല്ലാം നീതിമാനായ അല്ലാഹു പരിഹാരം കണ്ടതും തിരുനബി (സ)യെ സന്തോഷിപ്പിച്ചതും ആയിരം മാസങ്ങളുടെ പവിത്രതയുള്ള ആ വിശുദ്ധരാവുകൊണ്ടാണ്. ആരാവില്‍ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് സജീവമാക്കിയവര്‍ ഭാഗ്യവാന്‍മാര്‍. ആ രാത്രിയെ വിസ്മരിക്കരുതെന്ന് പ്രവാചകര്‍ ആഹ്വാനം ചെയ്തു. സല്‍മാന്‍ (റ) പറയുന്നു. ”ശഅ്ബാന്‍ മാസത്തിന്റെ ഒടുവില്‍ നബി (സ) ഉത്‌ബോധിപ്പിച്ചു. ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തേക്കാള്‍ നന്മനിറഞ്ഞതാണത്.” (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍). ബൈഹഖിയും, ഇബ്‌നു ഖുസയ്മയും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: അബൂശൈഖ് (റ) നിവേദനം. ”ഹലാലായ ഭക്ഷണം കൊണ്ട് റമളാനില്‍ നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നവനു റമളാന്‍ രാവുകള്‍ മുഴുക്കെ മലക്കുകള്‍ പ്രാര്‍ഥിക്കുന്നതും ലൈലത്തുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍ (അ) അവന്റെ കരം ചുംബിക്കുന്നതുമാണ്.” ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നിഷേധിക്കപ്പെട്ടവര്‍ പരാജിതനാണെന്ന് ബൈഹഖിയും നസാഇയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ കാണാം. ഏതു രാവില്‍? ഇത്രയേറെ പ്രാധാന്യമുള്ള ആ രാവ് എന്നായിരിക്കും. അതെക്കുറിച്ച് കൃത്യമായ പരാമര്‍ശം ലഭ്യമാകാതിരുന്നത് എന്ത്‌കൊണ്ട്? സ്വാഭാവികമായും ഉയര്‍ന്നു വരാവുന്ന സന്ദേഹങ്ങളാണിത്. ഒരു പഠിതാവ് ന്യായമായും ഉന്നയിക്കുന്ന ചോദ്യങ്ങള്‍. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവയ്ക്കും ഉത്തരം കണ്ടെത്താം. ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം നബി (സ)ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് സത്യം. ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ”നബി (സ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നുഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.” ഇക്കാരണം കൊണ്ടു തന്നെ ലൈലതുല്‍ ഖദ്ര്‍ ഇന്നദിവസമാണെന്ന് കൃത്യമായി പറയുക വയ്യെങ്കിലും സൂക്ഷജാനികളായ പണ്ഡിതന്‍മാര്‍ ശ്രദ്ധേയമായ നിഗമനങ്ങളില്‍ എത്തിയതായി കാണാം. റമളാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. ആഇശാ ബീവി പറയട്ടെ: ”നബി (സ) പറഞ്ഞു. നിങ്ങള്‍ റമളാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക” (ബുഖാരി) ബുഖാരി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ”അബ്‌നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം. ചില സ്വഹാബികള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ കുറിച്ചുള്ള സ്വപ്ന ദര്‍ശനമുണ്ടായി. റമളാന്റെ അവസാന ഏഴുദിവസങ്ങളിലായിരുന്നു ഇത്. ഇതറിഞ്ഞ നബി (സ) പറഞ്ഞു. നിങ്ങളുടെ സ്വപ്ന ദര്‍ശന പ്രകാരം ലൈലതുല്‍ ഖദ്ര്‍ കാംക്ഷിക്കുന്നവര്‍ റമളാന്റെ ഒടുവിലത്തെ ഏഴു രാവുകളില്‍ പ്രതീക്ഷിക്കട്ടെ.” ”നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍” (ബുഖാരി) ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കുമെന്ന് കൂടി കാണാം. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ”ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ) യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.” (അബൂദാവൂദ്, ത്വബ്‌റാനി). അബൂഹ്‌റെയ്‌റ (റ) പറയുന്നു: ”ഞങ്ങള്‍ നബി (സ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരു പത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.” ഈ ഹദീസ് ഇമാം സ്വയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട്. (ദുര്‍ദുല്‍ മന്‍സൂര്‍ 6/372). അവസാനപത്തല്ലാത്ത മറ്റു രണ്ടു പത്തുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കാണാം. ഒന്നിങ്ങനെ: ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം. ”ഒരാള്‍ നബി (സ) യോട് പരിഭവം പറഞ്ഞു. തിരുനബിയെ, ഞാനൊരു പടു വൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്‌കാരത്തിനൊന്നും ആവതില്ല. അതുകൊണ്ട് ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെടാന്‍ അതെന്നാണെന്ന് നിര്‍ണയിച്ചു തന്നാലും. നബി (സ) പറഞ്ഞു. നിങ്ങള്‍ ഏഴാമത്തെ രാവ് സജീവമാക്കുക.” (ത്വബ്‌റാനി, ഇബ്‌നുജറീര്‍, ബൈഹഖി). സൈദ്ബ്‌നു അര്‍ഖമിനോട് ഈ രാവിനെ കുറിച്ചാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് റമളാന്‍ പതിനേഴാം രാവാണെന്നാണ്. കാരണം ഖുര്‍ആന്‍ അവതരിച്ചതും ബദ്‌റില്‍ മുസ്‌ലിംകളും മുശ്‌രിക്കുകളും ഏറ്റുമുട്ടി സത്യം വിജയിച്ചതും അന്നാണെന്നാണ്. ആദിനത്തില്‍ സംശയിക്കേണ്ടെന്നും ഉപേക്ഷവരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഇമാം മാലിക് (റ)ന്റെ അഭിപ്രായം ലൈലതുല്‍ ഖദ്ര്‍ വര്‍ഷത്തില്‍ എപ്പോഴുമാകാമെന്നും പ്രത്യേകിച്ച് റമളാനില്‍, അതുതന്നെ അവസാനപത്തില്‍ ആകാമെന്നാണ്. ഇമാം അബൂഹനീഫ (റ) ഇമാം ശാഫിഈ (റ) എന്നിവര്‍ റമളാനില്‍ മാത്രമാണ് ആ രാവെന്നും അവസാനപത്തിലാവാന്‍ ഏറെ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായക്കാരാണ്. മറ്റൊരു വ്യത്യസ്തമായ അഭിപ്രായം അബില്‍ ഹസനിശ്ശാദുലി (റ) ഉന്നയിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: റമളാനിന്റെ ആദ്യ ദിവസം ഏതെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈലതുല്‍ ഖദ്‌റിന്റെ നിര്‍ണയം. നോമ്പ് തുടങ്ങിയത് ഞായറാഴ്ചയാണെങ്കില്‍ 29-ാം രാവിലും തിങ്കളാഴ്ചയാണെങ്കില്‍ 21-ാം രാവിലും ചൊവ്വാഴ്ചയാണെങ്കില്‍ 27-ാം രാവിലും ബുധനാഴ്ചയാണെങ്കില്‍ 19-ാം രാവിലും വ്യാഴാഴ്ചയാണെങ്കില്‍ 25-ാം രാവിലും വെള്ളിയാഴ്ചയാണെങ്കില്‍ 17-ാം രാവിലും ആദ്യനോമ്പ് ശനിയാഴ്ചയായിരുന്നെങ്കില്‍ 23-ാം രാവിലുമായിരിക്കും. ലൈലതുല്‍ ഖദ്ര്‍ (സ്വാവി 4/320, 321) എങ്കിലും ഹദീസ് പണ്ഡിതന്‍മാരുടെ പ്രസിദ്ധമായ നിഗമനം റമളാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളിലാണെന്നതാണ് (ibid 321). 27-ാം രാവിന്റെ തെളിവ്‌ ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്ര്‍ റമളാന്‍ 27-ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.” (തര്‍ശീഹ്, 1/168, റാസി 32/30). ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് ഇബ്‌നു അബ്ബാസ് (റ) വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് 27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27 നാണെന്നതിന് ഇതില്‍ സൂചനയുണ്ട്. മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9×8=27) 27-ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം. പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. അബൂഹുറൈറ (റ) പറയുന്നു. ”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. 27-ാം രാവാണ് ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം) ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. സിര്‍റുബ്‌നു ഹുബൈശി (റ) ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബീ അബ്ദുര്‍റഹ്മാന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ 27-ാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ 27-ാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ) സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്. മലക്കുകളുടെ ഇറക്കം ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷതകളിലൊന്നായി ഖുര്‍ആന്‍ സുവിശേഷമറിയിക്കുന്നത് വാനലോകവാസികളായ മാലാഖമാരുടെ ഭൗമലോകത്തേക്കുള്ള ആഗമനത്തെ കുറിച്ചാണ്. ആരാണ് മലക്കുകള്‍? പ്രകാശം കൊണ്ടാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്. സ്ത്രീ- പുരുഷ- ലിംഗവിശേഷണങ്ങള്‍ക്ക് അതീതരും അമാന്യമല്ലാത്ത ഏത് രൂപം സ്വീകരിക്കാനും കഴിയുന്നവരുമാണ് അവര്‍. അല്ലാഹു അജ്ഞാപിച്ചതെന്തും അവര്‍ അനുസരിക്കും. അതിനെതിരില്‍ പ്രവര്‍ത്തിക്കുകയുമില്ല. അന്നപാനം, വികാര-വിസര്‍ജന കര്‍മങ്ങളെ തൊട്ടെല്ലാം ശുദ്ധരുമാണവര്‍. മലക്കുകളുടെ ഇറക്കത്തെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. ശൈഖ് അഹ്മദ്ബ്‌നു മുഹമ്മദുസ്വാവി (റ) പറയുന്നു. ”മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ഹദീസുകളില്‍ കാണാം. ലൈലതുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി (സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ഫലസ്ഥീനിലെ ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും. മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസീനാ പര്‍വ്വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ കുന്നൊഴിയാതെ ജിബ്‌രീല്‍ (അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും. മദ്യാപാനി, കുടുംബ ബന്ധം മുറിച്ചവര്‍, പന്നിമാംസംഭോജി എന്നിവര്‍ക്ക് ജിബ്‌രീല്‍ സലാം ചൊല്ലുകയില്ല. (സ്വാവി 4/321) ഇമാം റാസി (റ) കഅ്ബ് (റ)നെ ഉദ്ധരിച്ച് വിശദീകരിക്കുന്നതിങ്ങനെ: സിദ്‌റതുല്‍ മുന്‍തഹാ നിവാസികളായ മലക്കുകളെല്ലാം മുഅ്മിനീങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞു കൊണ്ട് ജിബ്‌രീലുമൊത്ത് ലൈലതുല്‍ ഖദ്‌റില്‍ ആഗതമാവും. ഭൂമിയിലെമ്പാടും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്ത് കൊണ്ട് വിശ്വാസികള്‍ക്കായി അവര്‍ പ്രാര്‍ഥിക്കും. ജിബ്‌രീല്‍ (അ) എല്ലാ വിശ്വാസികളുടെയും കരം ചുംബിക്കുകയും ജിബ്‌രീലിന്റെ ഹസ്തദാനം ലഭിച്ചവരുടെ ശരീരം ആനന്ദ തുന്ദിലമണിയുകയും ചെയ്യും. അവരുടെ ഹൃത്തടം ആര്‍ദ്രമാവുകയും നയനങ്ങള്‍ ഈറനണിയുകയും ചെയ്യും. ലൈലതുല്‍ ഖദ്‌റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍കൊണ്ട് ധന്യമാക്കായെന്ന് മലക്കുകള്‍ തിരിച്ച് ചെല്ലുമ്പോള്‍ സിദ്‌റതുല്‍ മുന്‍തഹാ അന്വേഷിക്കും. അതിനെ വരവേറ്റ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും അടക്കം മലക്കുകള്‍ വ്യക്തമാക്കും. ഈ വിവരമറിയുമ്പോള്‍ സ്വര്‍ഗം പ്രാര്‍ത്ഥിക്കും. ”അല്ലാഹുവേ, അവരെ എത്രയും പെട്ടെന്ന് എന്നിലേക്ക് പ്രവേശിപ്പിക്കേണമേ യെന്ന്. അപ്പോള്‍ മലക്കുകള്‍ പറയും ആമീന്‍.” (റാസി 32/34). മലക്കുകള്‍ക്കൊപ്പം റൂഹ് ഇറങ്ങും എന്ന് പ്രസ്തുത സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. എന്താണ് റൂഹ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയിട്ടുണ്ട്. ലൈലതുല്‍ ഖദ്‌റില്‍ മാത്രം അവതരിക്കുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളല്ലാത്ത സ്വര്‍ഗ്ഗീയ സേവകരായ പ്രത്യേക സൃഷ്ടികളാണെന്നും ഈസാനബി (അ)യാണെന്നും ഖുര്‍ആന്‍ തന്നെയാണെന്നും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമാണെന്നുമെല്ലാം അഭിപ്രായമുണ്ട്. സത്യവിശ്വാസികളുടെ ആത്മാക്കളാണെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജിബ്‌രീല്‍ (അ) ആണെന്നാണ് മറ്റൊരു പക്ഷം. മലക്കുകളുടെ നേതാവായ ജിബ്‌രീലിന്റെ മഹത്വം കാരണമാണ് അല്ലാഹു പേര്‍ എടുത്തു പറഞ്ഞത് എന്നെല്ലാം മുഫസ്സിരീങ്ങള്‍ പറഞ്ഞിട്ടുണ്ട്. അല്ലാമാ സ്വാവി (റ) ഉദ്ധരിച്ച മറ്റൊരു വിശദീകരണം: ഭീമാകാരരൂപിയായ, അര്‍ശിനു താഴെയുള്ള ഒരു മലക്കാണ് റൂഹ്. അതിന്റെ പാദങ്ങള്‍ ഏഴു ഭൂമിക്കടിവരെ നീളുന്നു. ആയിരം തലകളുണ്ടതിന്. ഓരോന്നും ഭൂഗോളത്തേക്കാള്‍ വലുതത്രെ. ഓരോ ശിരസ്സിലും ആയിരം മുഖങ്ങള്‍, ഓരോ മുഖത്തും ആയിരം വായകള്‍, ഓരോ വായയിലും ആയിരം വീതം നാവുകളും, അവയെല്ലാം അല്ലാഹുവിന് തസ്ബീഹ്, തഹ്മീദ്, തംജീദുകളില്‍ മുഴുകും. ഓരോ നാവിന്റെയും ദിക്‌റുകളുടെ ഭാഷ മറ്റുള്ളവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ആ മലക്ക് തസ്ബീഹ് ചൊല്ലാന്‍ തുടങ്ങിയാല്‍ ഏഴാകാശങ്ങളിലെ മറ്റുമലക്കുകള്‍ സുജൂദില്‍ വീഴും; ഈ മലക്കിന്റെ വായകളില്‍ നിന്നുള്ള പ്രകാശ ജ്വാലകള്‍ തങ്ങളെ നശിപ്പിക്കുമെന്ന് പേടിച്ച്. പ്രഭാത- പ്രദോഷങ്ങളിലേ ഈ മലക്ക് തസ്ബീഹ് ഉരുവിടാറുള്ളു. ഈ മഹോന്നതനായ മലക്ക് ഖദ്‌റിന്റെ രാവില്‍ ഇറങ്ങിവരും. എന്നിട്ട് നോമ്പനുഷ്ടിച്ച മുഹമ്മദ് നബി (സ)യുടെ സമൂഹത്തിനുവേണ്ടി പൊറുക്കലിനെ തേടും. അതിന്റെ നാവുകളെല്ലാം ഉപയോഗിച്ചുതന്നെ. പ്രഭാതോദയം വരെ റൂഹ്എന്ന ഈ മലക്ക് ഇപ്രകാരം പ്രാര്‍ത്ഥനാ നിമഗ്നനായിരിക്കും. (സ്വാവി 4/321) ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്തവര്‍ ഖദ്ര്‍ രാവിന്റെ പുണ്യത്തെക്കുറിച്ച് ആലൂസി ഉദ്ധരിക്കുന്നതിങ്ങനെ. അന്ന് അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ക്കെല്ലാം വിഹിതം നല്‍കിയാലും അത് ശേഷിക്കും. അപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിനോട്, നാഥാ ബാക്കിയുള്ള റഹ്മത് എന്തു ചെയ്യണമെന്നന്വേഷിക്കും. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാന്‍ ആജ്ഞലഭിക്കും. അവര്‍ക്ക് വീതിച്ച ശേഷവും അത് അവശേഷിക്കും. ജിബ്‌രീല്‍ മുന്‍ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. അങ്ങനെ ആ രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വിഹിതം ലഭിച്ച അമുസ്‌ലിംകളാണ് പിന്നീട് സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍. (റൂഹുല്‍ മആനി 30/196). ബൈഹഖി, ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഹദീസില്‍ ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്ത നാലു വിഭാഗത്തെ പരിചയപ്പെടുത്തുന്നത് കാണാം. സുദീര്‍ഘമായ ഒരു ഹദീസില്‍ നബി (സ) പറയുന്നു. ”പ്രഭാതമായാല്‍ തിരിച്ചുപോകാന്‍ സമയമായി എന്ന് മലക്കുകളോട് ജിബ്‌രീല്‍ (അ) പറയും. അവര്‍ തയ്യാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്‌രീലിനോടാരായും. ‘മുഹമ്മദ് (സ)യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്.?’ ജിബ്‌രീലിന്റെ മറുപടി ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗങ്ങള്‍ക്കൊഴികെ ഹദീസ് ശ്രവിച്ച സ്വഹാബികള്‍ നബി (സ)യോട് ചോദിച്ചു. ഭാഗ്യഹീനരായ അവര്‍ ആരാണ് റസൂലേ? നബി (സ) പറഞ്ഞു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, കുടുംബ ബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍, എന്നിവരാണ് ആ നാലു വിഭാഗക്കാര്‍.” ഖദ്‌റില്‍ ഉള്‍പ്പെടാന്‍ ശാരീരികമായ ആരാധനകളില്‍ ഏറ്റവും പ്രതിഫലം ലഭിക്കുക നിസ്‌കാരത്തിനാണെന്നറിയാത്തവരുണ്ടാവില്ല. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ ഈ പ്രതിഫലങ്ങളെ കുറിച്ചെല്ലാം ഓര്‍ത്ത് നിസ്‌കാരത്തില്‍ മുഴുകിയാല്‍ ശാരീരിക വിശ്രമം ആവശ്യമാണല്ലോ. ശരീരം തളര്‍ന്നാല്‍ പിന്നെന്തു ചെയ്യണം? വെറുതെയിരിക്കുകയോ. പണ്ഡിതന്‍മാര്‍ അതിനും പ്രതിവിധി പറഞ്ഞിട്ടുണ്ട്. ഇമാം സ്വാവി (റ) പറയുന്നത് നോക്കുക: ദീര്‍ഘ നിസ്‌കാരാദികര്‍മങ്ങള്‍ കൊണ്ട് ക്ഷീണിച്ചയാള്‍ പ്രതിഫലം പതിന്‍മടങ്ങായ ഖുര്‍ആനിക വചനങ്ങളില്‍ മുഴുകണം. ആയതുല്‍ കുര്‍സിയ്യ് (അത് ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്തുകളാണെന്ന് ഹദീസുകളിലുണ്ട്). സൂറത്തുല്‍ ബഖറയുടെ ഒടുവിലുള്ള ആമനര്‍റസൂലു (രാത്രിയില്‍ ഇതു പാരായണം ചെയ്യുന്നവര്‍ക്ക് രക്ഷാകവചമായി ഇതുതന്നെ മതിയെന്നും ഹദീസിലുണ്ട്. ഖുര്‍ആന്റെ പാതിക്ക് തുല്യമായ ഇദാ സുല്‍സിലതി എന്നു തുടങ്ങുന്ന സൂറത്ത്, ഖുര്‍ആന്റെ നാലിലൊന്നിന് തുല്യമായ സൂറതുല്‍ കാഫിറൂന, മൂന്നിലൊന്നിനു തുല്യമായ സൂറതുല്‍ ഇഖ്‌ലാസ്, ഖുര്‍ആന്റെ ഹൃദയമെന്നറിയപ്പെടുന്ന സൂറതു യാസീന്‍ എന്നിവ ഓതുകയാണ് വേണ്ടത്. അതു പോലെ ഇസ്തിഗ്ഫാര്‍ (അസ്തഗ്ഫിറുല്ലാഹല്‍ അളീം) തസ്ബീഹ് (സുബ്ഹാനല്ലാഹ്) തഹ്മീദ് (അല്‍ഹംദുലില്ലാ) തഹ്‌ലീല്‍ (ലാഇലാഹ ഇല്ലല്ലാഹ്) എന്നിവയും മറ്റ് ദുക്‌റുകളും നബി (സ) യുടെ മേലുള്ള സ്വലാത്തും വര്‍ധിപ്പിക്കുക. അതുപോലെ തനിക്കും, ഇഷ്ടക്കാര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി നന്‍മ കൊണ്ട് പ്രാര്‍ഥിക്കുക, ആവുന്ന ദാനധര്‍മങ്ങള്‍ ചെയ്യുക, അവയവങ്ങള്‍ ദോഷമുക്തമാക്കുക. ഇശാഉം മഗ്‌രിബും ജമാഅത്തായി നിസ്‌കരിച്ചാല്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ ഇശാഉം സുബ്ഹും) ലൈലതുല്‍ഖദ്‌റിന്റെ വിഹിതം ലഭിച്ചുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മറ്റൊരുഹദീസില്‍ ഇശാഅ് ജമാഅത്തായി നിസ്‌കരിച്ചാല്‍ രാത്രിയുടെ ആദ്യ പാതിയും സുബ്ഹ് ജമാഅത്തായി നിസ്‌കരിച്ചാല്‍ അന്ത്യപാതിയും നിസ്‌കരിച്ചവനെ പോലെയാണെന്നും കാണാം. സാത്വികരും ശുദ്ധരുമായ ചിലര്‍ക്കെല്ലാം ലൈലതുല്‍ ഖദ്ര്‍ അനുഭവേദ്യമായിരിക്കും. അത് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. അത്തരം ആളുകളുടെ നിരയിലേക്ക് തന്നെയും ഉയര്‍ത്തുവാന്‍ അല്ലാഹുവിനോട് കേഴുകയാണ് ഏകപോംവഴി. പ്രശസ്ത സൂഫി വര്യന്‍ അബൂയസീദില്‍ ബിസ്താമി (റ) മൂന്നു പ്രാവശ്യം ലൈലതുല്‍ ഖദ്‌റിനെ നേരിട്ടിട്ടുണ്ട്. (ഇത് മൂന്നും ഇരുപത്തിയേഴാം രാവിനായിരുന്നു) ഒരാള്‍ ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെട്ടുവെങ്കിലും അത് അനുഭവേദ്യമായില്ല, മറ്റൊരാള്‍ ഖദ്‌റില്‍ ഉള്‍പ്പെടുകയും അത് അനുഭവിച്ചറിയാന്‍ കൂടി സൗഭാഗ്യമുണ്ടായി, ഇവരിരുവരും തുല്യരാണോ? ഇമാ സ്വാവി (റ) പറയുന്നു. ആദ്യത്തെയാള്‍ക്ക് ലൈലതുല്‍ ഖദ്‌റിന്റെ പ്രതിഫലം ലഭിക്കും. എങ്കിലും രണ്ടാമത്തെയാളാണ് പരിപൂര്‍ണ്ണന്‍. (സ്വാവി 4/320) കണ്ടാല്‍ മിണ്ടരുത്! വിശ്വാസികളില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ അവന്‍ വെളിപ്പെടുത്തുന്നതാണ്. വിശുദ്ധഹദീസുകളും സജ്ജനങ്ങളുടെ വെളിപ്പെടുത്തലുകളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ (6/461) വ്യക്തമാക്കിയതാണിത്. എന്നാല്‍ തനിക്കനുഭവേദ്യമായ ആ അനുഗ്രഹം വെളിപ്പെടുത്തുക മൂലം ഉള്‍നാട്യം, അഹങ്കാരം തുടങ്ങി മനുഷ്യസഹജവും പൈശാചിക പ്രേരണയും മൂലമുള്ള ദുര്‍ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് കൊണ്ടാണ് ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ അത് പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്ന് ഇമാം നവവി (റ)യടക്കമുള്ളവര്‍ രേഖപ്പെടുത്തിയത്. ഹാവിയുടെ രചയിതാവിനെ ഉദ്ധരിച്ച് ഇമാം നവവി (റ) മറ്റൊരിടത്ത് പറയുന്നു. ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ക്ക് അത് മറച്ചുവെക്കല്‍ സുന്നത്തുണ്ട്. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി തികഞ്ഞ ആത്മാര്‍ഥതയോടെയും ദൃഢനിശ്ചയത്തോടെയും അവന്‍ പ്രാര്‍ഥിക്കണം. മതത്തിനും പരലോകത്തിനും വേണ്ടിയുള്ളതായിരിക്കണം അവന്റെ പ്രാര്‍ത്ഥനകളിലഖിലവും. (6/451). ഖദ്ര്‍ രാവിന്റെ ലക്ഷണങ്ങള്‍ ലൈലതുല്‍ ഖദ്‌റിന്റെ കൃത്യമായ ദിനത്തെ കുറിച്ച് അറിയിച്ചു തന്നിട്ടില്ലെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ആകാന്‍ സാധ്യതയുള്ള ചില രാവുകളെക്കുറിച്ചും അതില്‍തന്നെ 27-ാം രാവിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി തന്നെ വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ പ്രത്യേകമായ വല്ലലക്ഷണവും കൊണ്ട് ആ ദിവസം നമുക്കറിയാന്‍ കഴിയുമോ എന്ന് പരിശോധിക്കാം. ഹദീസുകളില്‍ ചില ലക്ഷണങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഉബാദത്ബ്‌നു സ്വാമിതി (റ)ല്‍ നിന്ന് നിവേദനം: ആ രാവ് ശാന്തവും തെളിഞ്ഞ് സുന്ദരവുമായിരിക്കും. അന്നത്തെ ചിന്ദ്രശോഭ പൗര്‍ണ്ണമി ദിനത്തിലേതുപോലെ തേജോമയവുമായിരിക്കും. തെന്നിമാറുന്ന നക്ഷത്രങ്ങള്‍ ഒട്ടും കാണുകയുമില്ല. (ബൈഹഖി, അഹ്മദ്). മുസ്‌ലിം (റ) അബൂമുന്‍ദിര്‍ (റ) ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നു: ”ലൈലതുല്‍ ഖദ്‌റിനു ശേഷമുള്ള ഉദയ സൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും” ലൈലതുല്‍ ഖദ്‌റില്‍ നായകളുടെ കുരയും കഴുതകളുടെ അലര്‍ച്ചയും വിരളമായിരിക്കും. കടല്‍ വെള്ളത്തില്‍ അമ്ലസാന്ദ്രത ലഘുവായിരിക്കും. ജീവജാലങ്ങള്‍ അല്ലാഹുവിന് അവരുടെ പ്രകൃതിയില്‍ ദ്ക്‌റും സാംഷ്ടാംഗവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും കാണാം. മറ്റു ദിനങ്ങളെ പോലെ അന്നത്തെ സൂര്യോദയം പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയായിരിക്കില്ല. (സ്വാവി 4/322) ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്‌കാരം ആയിരം മാസം നിസ്‌കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം. അങ്ങനെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം. അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: ‘ലൈലതുല്‍ ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്, നിസ്‌കാരം, എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്.’ ഇത്തരം സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. © #SirajDaily | Read more @ http://www.sirajlive.com/2013/07/30/44432.html